മദ്രസ്സാപ്രവേശനം
- Raoof Irumbuzhi
- Aug 29, 2022
- 1 min read
വികൃതിപൂരിത സ്വതന്ത്രമാം കാലമിൽ സുകൃതവാസരം വന്നണഞ്ഞിടുന്നു മാതൃകരംവിട്ടന്നുപോയൊരു മദ്രസ്സിൽ പിതൃസഹോദരാഹസ്തം ഗാഡംപിടിച്ച്
ചിരടിൽഗാഢമാബദ്ധ്യശ്യേതത്തുണി ചിരകാലയാശയെൻ തീർത്തുവന്ന് അറിയാതെ കീഴോട്ട് സ്രംസിക്കുമാശാടം മുറിയാതെ പൊക്കിത്തളർന്നുവന്ന്
തുള്ളുന്നു, ചാടുന്നു കുട്ടികൾ. ഞാനൂറ്റം കൊള്ളുന്നനേരമവരായിടാനായി പൊള്ളുന്ന ഭീതിദവിധിതീര്‍പ്പ് വന്നു ഉള്ളിലിരിപ്പിടം ദൃഢമാക്കിടാനായി
പരമ്പ് പ്രതിസീരയാൽ ചതുർഭാഗവും വരമ്പിട്ടൊരു ക്ലാസ്സ് മുറിയിൽ പിരമ്പേന്തിയഗുരുവര്യന്നരികിലൂടെഞാൻ തരിമ്പ്‌വെമ്പലോടകംപ്രാപിച്ചിടുന്നു
അറിവിന്റെ കൂചിക അലിഫെന്നസത്യം അറീച്ചിടാനായെത്തുന്നു മഹാഗുരു കരിമ്പലകയിൽ കീഴോട്ടായി ഒരു വര- വരച്ചിട്ടോതിടുന്നു ഇതാണാഅലിഫ്
വീട്ടിൽ ദ്രംഷ്ടകൾചേർന്നൊരീകേസരി കൂട്ടിലെ മാൻപേടയായിടുന്നു വെട്ടാതെ നയനച്ഛദമല്പദീര്‍ഘമായി നട്ടുകണ്ടലംഞാനാഗുരുമുഖത്ത്
ഉച്ചകൈഃയുച്ചരിച്ചുവരച്ചുപഠിച്ചന്നലിഫിനെ ഉച്ചതരമിലെത്തണമെന്നയിച്ഛയാലെ ഉച്ചരിതമഹാഅലിഫെന്നാശ്ചര്യതല്ലിക ഉച്ചൈർഗതിക്ക് ചവിട്ടുകല്ലായിപിറകെ
ഉച്ചണ്ഡമൊച്ചയിൽ സ്വലാത്തുകളുച്ചരിച്ച് അച്ഛസൗധാങ്കണത്തിലിറങ്ങിയുള്ള ഉച്ചാവചാച്ഛന്നമെൻ സതീര്‍ത്ഥ്യസംഘം ഒച്ചൊച്ചവെച്ചോട്ടമയി വെളിയിലേക്ക്
കരംപ്പൊക്കി പ്രതിവാസി വിളിച്ചുയെന്നെ കരംച്ചേർത്തുകോർത്തുമടങ്ങിപിന്നെ പുരാങ്കണത്തിലെന്നെ വരവേറ്റിടാനായി കരംനീട്ടിനിൽപ്പായെൻ പൊന്നുസൃത്വരി
ചെന്നപാടെ, അടർക്കല്ലെടുത്തുമ്മയോട് ചൊന്നിതാണാ അലിഫെന്നതാക്കോൽ അന്നമൊന്നുംപിന്നെ വേണ്ടെനിക്കാമഹാ- മന്ദസ്മിതം പൂമുഖത്താകണ്ടതുമതി
Comentarios